Sunday, November 6, 2011

മരണം

മരണഭയം വല്ലാത്തൊരു അവസ്ഥയാണ്,മരണത്തിന്റെ കരാള ഹസ്തങ്ങള്‍ എനിക്ക് നേരെ നീണ്ടു വരുന്നുവെന്ന് എല്ലാവരും എന്നെ അറിയിച്ചു കൊണ്ടിരുന്നു..ഇതോരസുലഭ മുഹൂര്‍ത്തം തന്നെയാണ്. എന്നെ പരിചയപ്പെടുത്തട്ടെ.. ഞാന്‍ കഴിഞ്ഞ 6 മാസമായിട്ടു   മറിക്കാന്‍ തയ്യാറായി കൊണ്ട് ഒരു ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍  എ സി  റൂമില്‍  വി ഐ പി  ട്രീട്മെന്റ്റ് അനുഭവിച്ചു കഴിയുന്നു. പേര്...... അല്ലെങ്കില്‍ തന്നെ ഈ അവസ്ഥയില്‍ പെരിനെന്തു പ്രസക്തി..??


ഇപ്പോള്‍ എനിക്ക് ചുറ്റും നിസബ്ധതയും മരണത്തിന്റെ തണുപ്പും തലം കെട്ടി നില്‍ക്കുന്നു..ഇടക്ക് ഞാന്‍ പാടുന്ന മൂളിപ്പാട്ടും എന്നെ ആലോസരപ്പെടുതുന്നുണ്ട്..സ്വയം ആലോസരമുണ്ടാക്കുന്നതിനായി ഞാന്‍ പാടുന്നതെന്തിനെന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എന്റെ  പാട്ട് എനിക്ക് വേണ്ടിയല്ല. എനിക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി   കാവല്‍ നില്‍ക്കുന്ന,ഇപ്പോള്‍ എന്റെ ഉറ്റ സുഹൃത്തായ " ഏകാന്തതയ്ക്ക്" വേണ്ടിയാണ്. ഞാന്‍ പാടുകയാണ്, എന്റെ ചങ്ങാതിക്ക് വേണ്ടി..ഏതു പാട്ടനിപ്പോള്‍ ഒഴുകിയെത്തുന്നത്  ?


"ഏകാന്തതയുടെ അപാരതീരങ്ങള്‍.."
അതെ.. സന്ദര്ഭാതിനനുയോഗ്യമായ സംഗീതം തന്നെ.പക്ഷെ തീരതല്ലല്ലോ, നടുക്കടലിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. അല്ലെങ്കില്‍ തന്നെ, കരയില്‍ നില്‍ക്കുന്ന ഒരാള്‍ ഏകനാകുന്നത്തെങ്ങിനെ.? മരങ്ങളും കിളികളും മൃഗങ്ങളും എല്ലാമെല്ലാം നമുക്ക് കൂട്ടയുണ്ടല്ലോ..കടലില്‍ പെടുമ്പോഴാണ് നാം ഏകനാകുന്നത്. എങ്ങും നീണ്ടു പറന്നു കിടക്കുന്ന ആഴക്കടല്‍. ഏകാന്തതയുടെ മരുഭൂമിയും" ഒരു നല്ല പ്രയോഗമാണ്. ചുട്ടു പഴുത്ത മനലാരന്യങ്ങളും കണ്ണില്‍ കുത്തിത്തുളച്ചു    കയറുന്ന കൊടും ചൂടും നമ്മെ മടുപ്പിക്കും..


സമയം പത്തുമനിയായിരിക്കുന്നു..
എവിടെ നിന്നനൊരു പരിഹാസച്ചിരി..?? ഓ ! അത് നീയായിരുന്നോ..?
" എന്തിനാ   നീയിങ്ങനെ കാലം കാത്തു കിടക്കുന്ന എന്നെ പരിഹസിക്കുന്നത് ?" ഞാന്‍ ചോദിച്ചു, അല്പം അമര്‍ഷത്തോടെ.


" നിന്നെയോര്‍ത്തു..:
അവന്‍ ഒരു പരിഹാസത്തോടെ മറുപടി നല്‍കി.


" എന്തെ..?"


"നിന്റെ സന്തോഷത്തില്‍ പങ്കു ചേരാന്‍ മത്സരിചിരുന്നവരോന്നും ഈ ധുരിതാവസ്ഥയില്‍ തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുകയായിരുന്നു.."


" സാരിയാണ് .. ഞാനും ചിന്തിക്കാതിരുന്നില്ല.നാളുകലെരെയായി ഇവിടെയെത്തിയിട്ട്..ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ ഞാന്‍ സ്വയം ആസ്വധിക്കുകയായിരുന്നു  ..എല്ലായ്പ്പോഴും സന്ദര്സകര്‍.സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളും  വരുബോള്‍ കൈ നിറയെ എനിക്കിഷ്ട്ടപ്പെട്ട ചോകലറെസ്, ബുക്സ്, ഡ്രസ്സ്‌, ഫോട്ടോസ്..അങ്ങിനെയങ്ങിനെ..സബ്ധവും നിറവും നിറഞ്ഞ കുറച്ചു നല്ല ദിവസങ്ങള്‍..


പിന്നെപ്പിന്നെ തിരക്ക് കുറഞ്ഞു. ഇടയ്ക്കു തലകാണിച്ചു, നൂറു കൂട്ടം തിരക്കുകള്‍ക്കിടയിലാണ് വരുന്നതെന്ന് ബോദ്യപ്പെടുത്താനുള്ള കാട്ടിക്കൊട്ടലുകള്‍..aങ്ങിനെയങ്ങിയെ.. പിന്നെപ്പിന്നെ അവരെനിക്കൊരു സല്യമായിത്തുടങ്ങി..കാരണം എനിക്ക് വേണ്ടി  വിധി കാത്തുവച്ച ഏകാന്തതയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.   ദിനങ്ങള്‍ നീങ്ങും തോറും  ഒരാള്‍   കൂടെ എന്റെ മുറിയില്‍ ഉണ്ടെന്നു എനിക്ക് തോന്നി തുടങ്ങി. ഞാനാണ് ആദ്യം പരിചയപ്പെട്ടത്‌. പതുക്കെ ഞങ്ങള്‍ നല്ല കൂട്ടുകാരായി മാറി..എന്റെ പരിതാപകരമായ ഈ അവസ്ഥയില്‍ എന്നെ സഹിക്കാനുള്ള ഒരു നല്ല മനസ്സ് നീയെങ്കിലും കാനിച്ചുവല്ലോ..!!


ഒരിക്കല്‍ നിര കണ്ണുകളോടെ ഞാന്‍ ചോദിച്ചു..
"ഞാന്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ നീയും എന്നോടൊപ്പം വരുമോ, എനിക്ക് കൂട്ടായി..?"
ഒരു പുഞ്ചിരില്‍ അവന്‍ മറുപടി ഒതുക്കി..
വരും .. അവന്‍ എന്നോടൊപ്പം വരും. എന്റെ മനസ്സ് മന്ത്രിച്ചു. മാര്‍ബിള്‍ ശിലകള്‍ കൊണ്ട് തീര്‍ത്ത കല്ലറയില്‍ വാഗ്രങ്ങള്‍ പതിച്ച മഞ്ചത്തില്‍ ഞാന്‍ അന്ത്യ വിശ്രമം കൊല്ലുമ്പോള്‍ അവനും എനിക്ക് കൂട്ടായി അവിടെയുണ്ടാകും...


എവിടെയായിരിക്കും അച്ഛനും അമ്മയും..? ഓ! അവര്‍ക്കിതിഷ്ടമാല്ലല്ലോ..   മമ്മിയും  ..പപ്പയും ..
പപ്പാ ദുബായില്‍ പുതുതായി തുറക്കുന്ന ഷോപ്പിംഗ്‌ മാളിന്റെ തിരക്കുകള്‍ക്കിടയില്‍  ആയിരിക്കുമല്ലോ  .. അത് പപ്പയുടെ ഡ്രീം പ്രൊജക്റ്റ്‌ അല്ലെ..?
അത് നല്ല വിധത്തില്‍ തന്നെ നടക്കട്ടെ...അത് കഴിഞ്ഞാല്‍ പപ്പാ തീര്‍ച്ചയായും വരും..!


മമ്മി ഇപ്പൊ ഡല്‍ഹിയിലെ മുന്തിയ ബ്യുടി പാര്‍ലറില്‍ തിരക്കിലായിരിക്കും..ഇന്ന് വൈകീട്ടാണല്ലോ അവര്‍ക്ക് മികച്ച സാമോഹ്യ പ്രവര്തകക്കുള്ള ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌ സമ്മാനിക്കുന്നത്..അത് അറ്റന്‍ഡ് ചെയ്തില്ലേല്‍ പിന്നെ ഇതേം നാല് കിടന്നു കഷ്ടപ്പെട്ടതൊക്കെ നാലാള് അറിയാതെ പോകുമല്ലോ എന്നസങ്കടതോടെയാണ്  മമ്മി പോയത്..  അവാര്‍ഡ്‌ വാങ്ങട്ടെ..അവരെ കുറ്റം പറയാനൊക്കില്ല  ..


പിന്നെ എന്റെ എക്സ് - ബോയ്‌ ഫ്രണ്ട് ..അവന്‍ ഇപ്പോള്‍ ലണ്ടനിലെ  പ്രശസ്ത  ഹോസ്പിറ്റലില്‍ പുതിയ കൂട്ടുകാരിയുമോത് പോയിരിക്കയാകും..അവള്‍ക്കു പനിയാനെന്നലെ ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞത്..കഷടം!! ..പാരിസില്‍ ഫാഷന്‍ ഷോ കണ്ടു കഴിഞ്ഞു വന്നപ്പോള്‍ തുടങ്ങിയതാനത്രേ ..ഇതയും ശുഷ്കാന്തിയുള്ള ഒരു കൂട്ടുകാരനെ ഈ ലോകത്തില്‍ വേറെ എവിടെ കിട്ടും? അവള്‍ ഭാഗ്യവതി തന്നെ.. പക്ഷെ, ഈ ഭാഗ്യം എത്ര നൈമിഷികമാണെന്ന് അവള്‍ക്കറിയില്ലല്ലോ. മാസങ്ങള്‍ക്ക് മുന്‍പ് ഈ ഭാഗ്യം അനുഭവിചിരുന്നപ്പോള്‍ താനും എന്തൊക്കെയായിരുന്നു  പ്രതീക്ഷിച്ചിരുന്നത്?


ഇന്ന് ഈ നശിച്ച അവസ്ഥയില്‍ നിസഹായയായി  കിടക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, ഈ ലോകത്തിലെ  പുറം മൂടിയണിഞ്ഞ മനുഷ്യരുടെ യഥാര്‍ത്ഥ മുഖം.


ഇനി എനിക്ക് പ്രതീക്ഷിക്കാന്‍ ഒരാള്‍ മാത്രമേയുള്ളൂ..എന്നെ തേടി വരാനായി ഒരാള്‍ മാത്രമേയുള്ളൂ. അവനു വേണ്ടിയുള്ള കാത്തിരിപ്പാണല്ലോ ഇനിയുള്ള കുറച്ചു നിമിഷങ്ങള്‍..!
" നീ  ഉറങ്ങി  കൊലൂ .സമായം ആകുമ്പോള്‍ ഞാന്‍ നിന്നെ വിളിക്കാം " അവന്‍ പറഞ്ഞു..


സമയം................ എന്റെ സമയം നിശ്ചയിക്കാന്‍ നീയാര്.. ??
ശരിയാണ്.  ഞാന്‍ ഉറങ്ങട്ടെ...ഇനി ഉറങ്ങാന്‍ സമയം കിട്ടിയില്ലെങ്കിലോ..? മനസിന്റെ ഉള്ളരകളിലേക്ക് കുറച്ചു നല്ല സ്വപ്നങ്ങള്‍ കടന്നു വന്നു..പപ്പാ, മമ്മി, കൂട്ടുകാര്‍, പിന്നെ എല്ലാമെല്ലാമായിരുന്ന കുറച്ചു നല്ല വ്യക്തികള്‍..ഇത്രയും നന്നായി ഞാന്‍  ഉറങ്ങിയിട്ടില്ലല്ലോ..!


നേരം ഇഴഞ്ഞു നീങ്ങി. ആരോ എന്നെ തട്ടിയുണര്‍ത്തി. അവനെതിയോ..?
ഞാന്‍ കണ്ണ് തുറന്നു.എന്റെ സംശയം അസ്താനതല്ലയിരുന്നു. മുന്നില്‍ നില്‍ക്കുന്ന രൂപത്തെ ഞാന്‍ ഉഴിഞ്ഞു നോക്കി. അല്ല..ആരിത്? ഇതെന്റെ കൂട്ടുകാരനല്ലേ? അപ്പോള്‍ മരണമെതിയില്ലേ?
അവന്‍ പുഞ്ചിരിച്ചു..
"എന്നെ തന്നെയാണ് നീ കാത്തിരിക്കുന്നത്.വരൂ, നമുക്ക് പോകാം.സമയമായി"
ഞാന്‍ അവനെത്തന്നെ നോക്കി നില്‍പ്പാണ്..


" ലോകം മാറിയത് നീയറിഞ്ഞില്ലേ..? അന്ത്യ നാളുകളില്‍ നിനക്ക് കൂട്ടിരിക്കാന്‍ ആരും ഉണ്ടാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നിന്റെ പനത്തിണോ   പ്രശാസ്തിക്കോ നിന്നെ സഹായിക്കനവില്ലെന്നും ഞാനറിഞ്ഞു. നിസഹായയായ നിന്റെ വേദന എന്നെ ധുക്കിപ്പിച്ചു.
അതുകൊണ്ട്, നിന്നെ ആശ്വസിപ്പിക്കാന്‍ ഞാനിവിടെയെത്തി. നിനക്ക് തണലേകി. ഇപ്പോള്‍ നിന്നെ എന്നോടൊപ്പം കൂട്ടുന്നു. ആര്തിയുടെയും ദുരിതത്തിന്റെയും അസാന്തിയുടെയും ലോകത്തില്‍ നിന്നും നിത്യമായ നിശബ്ദതയുടെ ലോകത്തിലേക്ക്‌ .."


എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"മരണമേ, നീയിത്രയും നല്ലവനാണെന്ന് ഞാന്‍ തിരിച്ചരിഞ്ഞില്ലല്ലോ..നിന്നെയാണോ ഞാനിത്ര നാലും ഭയന്നതു?നമുക്ക് പോകാം.."
പുതിയ ലോകത്തിലേക്ക്‌ പഴയ വസ്ത്രത്തെ ഉപേക്ഷിച്ചു ഞാന്‍ നീങ്ങി..


താഴെ ചാന്നലുകളില്‍ ഫ്ലാഷ് ന്യുസുകള്‍ ‍ മിന്നി മറയാന്‍ തുടങ്ങി....അനുശോചന യോഗങ്ങള്‍ , കരച്ചിലുകള്‍, ബഹളങ്ങള്‍ എല്ലാം തകൃതിയായി മുറപോലെ അരങ്ങേറി..!!


പച്ച മനുഷ്യരുടെ പച്ചയായ പൊള്ളത്തരങ്ങള്‍..!! 


  
  




\
വ്യക്തമായ കണക്കുകളോ ആശയങ്ങളോ അപക്വമായ എന്റെ മനസ്സില്‍ ഇന്നോളം ഉടലെടുത്തിട്ടില്ല.ചില ചിന്തകള്‍ ഒരു മിന്നല്‍പ്പിണര്‍ പോലെ എന്നെ ആക്രമിക്കും. ഒരു പുതുമഴക്ക് നാബിടുന്ന അല്പായുസ്സുക്കലായ ഈയംപാട്ടകലെപ്പോലെ നിമിശാര്ധങ്ങള്‍ക്കുള്ളില്‍ അവയുടെ കൂമ്പോടിന്ഞ്ഞു പോകും ഇത്രയേയുള്ളൂ ഞാന്‍ എന്നാ വ്യക്തി. എന്റെ ചിന്തകള്‍ വാനോളം ഉയര്‍ന്നു പറക്കുന്നവയാനെന്നു അവകാശപ്പെടുന്നില്ല. എങ്കിലും, പിന്നീടു വിശകലം ചെയ്‌താല്‍ ഈറ്റവും ചുരുങ്ങിയ പക്ഷം എനിക്കുമാത്രമെങ്കിലും അല്പം ആശ്വാസം തരുന്നവയായിരിക്കും, ഉത്കൃഷ്ട ആശയങ്ങള്‍. ആശ്വാസം ലഭിക്കാതിരിക്കാന്‍ മാത്രം പ്രശ്നങ്ങളൊന്നും ഈ കൊച്ചു ജീവിതത്തില്‍ ഉടലെടുത്തിട്ട എന്നത് വേറെ കാര്യം. ആശ്വാസം ലഭിക്കാതിരിക്കാന്‍ മാത്രം പ്രശ്നങ്ങളൊന്നും ഈ കൊച്ചു ജീവിതത്തില്‍ ഉടലെടുത്തിട്ട എന്നത് വേറെ കാര്യം.
എന്നാല്‍ ഇല്ലാത്ത പ്രശ്നങ്ങളുണ്ടെന്ന് തോന്നിയാല്‍ ഞാന്‍ എന്ത് ചെയ്യും..? ഒന്നും ചെയ്യുവാന്‍ എനിക്ക്കെന്നല്ല , ആര്‍ക്കും കഴിയില്ല.


എന്റെ മുറിയിലെ ജാലകത്തിലൂടെ നോക്കിയാല്‍ , റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെയും ലക്ഷ്യതിലെതാനുള്ള വ്യഗ്രതയില്‍ പായുന്ന ജനങ്ങളെയും കാണാം. ഈ സഞ്ചാരം എങ്ങോട്ടാണ്..? മരണത്തിലേക്കോ..?? അത് കയ്പേറിയ ഒരു സത്യം മാത്രം..പെണ്ടുളത്തിലെ സൂചകങ്ങള്‍ ഓരോ ദൂരം പിന്നിടുമ്പോഴും " കാലനായ കാലം ' നമ്മെ മരണത്തിലെക്കടുപ്പിച്ചു കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഉയര്‍ന്നു കേള്‍ക്കുന്ന മരണ മുഴക്കം നാമോരോരുത്തരും അറിയുന്നില്ലെന്ന് മാത്രം. കാരം ലൌകിക ജീവിതത്തിലെ പുറം മോടികളും കേട്ട് പാടുകളും വ്യാകുലതകളും നമ്മെ അന്ധരും ബധിരരും മൂകരുമാക്കുന്നു.. ഒന്നും കേള്‍ക്കണോ പറയാനോ കാണണോ കഴിയാത്ത അവസ്ഥ.. ഞാനും ഇങ്ങനെയൊക്കെ തന്നെയാണ്. പ്രകൃതി നിയമങ്ങള്‍ മുറപോലെ നടക്കട്ടെ..സമര മുഖത്തേക്ക് പ്രതിഷേധവുമായിരങ്ങാന്‍ ‍ഞാന്‍ ആഗ്രഹിക്കുന്നില്ല.


ഏകാന്തത   ഞാനിഷ്ടപ്പെടുന്നു .എന്റെ കാമുകന്‍ ..!!  dukhichirikkumbol ,പരിഹസിക്കപ്പെടുമ്പോള്‍,ചോദ്യം ചെയ്യപ്പെടുമ്പോള്‍,സാഹചര്യങ്ങളില്‍ നിന്നും ഒളിചോടാനഗ്രഹിക്കുമ്പോള്‍ ഏകാന്തതയെ ഞാന്‍ മനസാ വരിക്കുന്നു. എന്നാല്‍ സകലരെയും പോലെ, ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ വേര്‍പിരിയുന്നു, അല്പനിമിഷത്തെക്കെങ്കിലും  . സന്തോഷത്തിന്റെ പരമകൊടിയിലെതുന് ചില    നിമിഷങ്ങളില്‍ , പ്രാണപ്രിയനെ കൊടും കാട്ടിലുപെക്ഷിച്ചു ഓടിയകലുന്ന രാജകന്യകയെപ്പോലെ , ഞാനും ഈ ലോകത്തിലെ ചില വ്യക്തികളിലേക്ക് കൂടുതല്‍ വലിച്ചടിപ്പിക്കപ്പെടുന്നു. സന്തോഷം ഒറ്റക്കനുഭാവിക്കുമ്പോള്‍ അതിനെന്തു മാധുര്യം..?അതിനാല്‍ സന്തോഷം പങ്കു വയ്ക്കാനാണ് എനിക്കിഷ്ടം..എത്രമാത്രം ഞാന്‍ സന്തോഷവതിയായിരിക്കുന്നുവോ , അത്രമാത്രം ബാഹ്യ ലോകവുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കും.


എനിക്ക് തോന്നുന്നത് സന്തോഷം ഭയത്തിന്റെ സന്തതസഹചാരിയാനെന്നാണ്. സന്തോഷം അധീകരിക്കുമ്പോള്‍, പതിയെ പതിയെ ഭയവും ഉള്കന്ടയും എന്നെ ഗ്രസിക്കാറുണ്ട്..ഈ അവസ്ഥ അടുത്ത നിമിഷം അവസാനിക്കാന്‍ പോകുകയല്ലേ..എന്നാ ചിന്ത എന്നെ വീണ്ടും പുറകോട്ടു വലിക്കുന്നു, എന്റെ പ്രിയനടുതെക്ക്..


സകലരും പറയുന്നു....ഞാനല്പം തണുത്ത മട്ടാണ് ....പ്രതികരിക്കാറില്ല...ഈ പ്രസ്താവനയെ ഞാന്‍ പൂര്‍ണമായും ചോദ്യം ചെയ്യുന്നു.. കാരണം , വികാരങ്ങള്‍ എന്നില്‍ സക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഞാന്‍ ദുഖിക്കാറുണ്ട്, കൊപിക്കാറുണ്ട്, പരിഭ്രാന്തയകാറുണ്ട്.. ഇതെല്ലം ഒരു തരത്തിലുള്ള പ്രകടനങ്ങള്‍ തന്നെയല്ലേ..? സന്തോഷിക്കുന്നതും ചിരിക്കുന്നതും മാത്രമാണ് പ്രകടനമെന്നു നിങ്ങള്‍ വിസ്വസിക്കുന്നതെങ്കില്‍, പ്രിയ സുഹൃത്തെ..എനിക്കൊന്നും പറയാനില്ല..


സാഹചര്യതിനനുയോഗ്യമല്ലാത്ത പ്രകടനമാനെങ്കിലും അതും വികാരങ്ങളുടെ  ഒരാവിഷ്ക്കരമല്ലേ..?? അതുകൊണ്ട് ശക്തമായി പ്രതികരിക്കുന്ന ഒരു മനസിനുടംയാണ് ഞാനെന്നു ഞാന്‍ നിസംസയം പറയാറുണ്ട്.. നിസംഗത എന്നത് ഒരു തരാം താല്പര്യമില്ലയ്മയെ മാത്രം സൂചിപ്പിക്കുന്നുവെന്നാണ് എന്റെ പക്ഷം...


(തുടരും...)


 

Friday, August 5, 2011

This time, life is becoming too hard everyday....
the purity and  the sincerity of the relationships are loosing somewhere in the passed ways...
the life had nt given anything precious.... r was i rejecting what it gave  ...r anything else?
i dont know...

my mind is blank..
i have been thinking for a long time...about the value of relationships... about the ..which word is most apt to fill this..?
confusions are a major part in the thinking process...
now,  my confusion is  about my working field..?
i dont want to destruct my life in the small cubicles or newly build corners of a multinational company..
with  tons of projects, full time activities and all other items...


i need some kind of freedom...i am not at all ready to

Thursday, June 16, 2011

the sacrifice.....

the shadows had covered my life
noone is there 2 light a lamp
the darkness is more fair than light....
y should i say this?


give a second  to hear my voice
let me feel the  cool breeze  on my mind!
give a hand 2 hold tightly....
it may heal my wounds in the heart!

oh!! it is bleeding heavily....
why dont you give a cloth 2 wound on my head...
i forgot, i m the enemy...
bt my soul is still the creation of god..

dear, y dont u stiil hurting me ?
ur presence is the the hardestpunishment...
still u wait 4 my vehicle in the path...
dont u know i can't come..

go....go away....
the ultimate sin is with me...
bt friend, u ll realize later...
the sin was 4 ur life.....


the sin .....is it 4 u???
let it b the ultimate sacrifice...
the sacrifice of my life...
let me go... go 4 ever...





.

Friday, April 29, 2011

വിട ......





എന്റെ  പ്രിയസ്വപ്നങ്ങലോരുവഞ്ചിയില്‍
കെട്ടിനിരചോരുക്കി ഞാന്‍ . ...
പുറപ്പെടുന്നു...
ജന്മ ഗേഹമേ നിനക്ക് വിട ....

പഠിപ്പും തൊങ്ങലും നിറച്ചൊരു
നാഗരികതയുടെ നഷ്ട സ്വപ്നമായ് .....

വിളക്കും വിളുതയും നിരഞ്ഞോരെന്‍ 
ഗ്രാമസൌന്ധര്യമായ് .....
കാളിന്ദീ തീരത്തൊരു വന്മര 
തണലിലുറങ്ങും.....
ഗൃഹമേ നിനക്ക് വിട .....

ചുരത്തും തള്ളപ്പശു കിടാങ്ങലുമോപ്പം 
സസുഖം വാണീടുന്നൊരു കൈലാസമിത് ....

മുന്ടകകൃഷികളും കാളപൂട്ടര്‍   ---
പ്പുവിളി കാത്തിരുന്നു ഞാന്‍
തളര്ന്നവശനായ്‌  നാളെരെയായ്‌.....

ഇനിയും മടങ്ങി  വരാതോരെന്‍  ജീവ   ഗന്ധത്തെ  ---
യീ മഴപെയ്തുനര്തുന്നു   പുതുമന്നിന്‍ സുഗന്ധം ...  .

ഇത്തിരി   നേരമീ   ഭൂവില്‍   വിളയും ഈയാറ്റകളെ
നിങ്ങളറിയുന്നോ എന്റെ  പ്രാണരോധം..

നിമിഷാര്ധങ്ങളെ  കല്പകങ്ങലായ്  കണ്ടു   
ആര്തുല്ലസിപ്പു ചെറു   പക്ഷികളെ,
ത്തുള്ളിക്കളിചോലമിലക്കും   താമാരപോയ്കയിലിന്നും  
കണ്ടു  ഞാനാ   മീനിന്‍   കൂട്ടത്തെ,
മഴക്കാലമോതാനെതും   മന്ധൂകക്കൂട്ടങ്ങളും ,  
കളിയും   ചിരിയും   നിഷ്കളങ്ക   ചങ്ങാത്തവും,
ഇടിയും   വെടിയും   നിറയും   സായം   സന്ധ്യ ....
പഞ്ചാരമനലിന്റെ   കോരിതരിപ്പുകളും ,
കളകളം   പാടും   പുഴയും,

ഇന്നെല്ലതും ---

അറിയാതരിയാതെങ്ങോട്ടു   പോയറിയില്ല ...
ഈ നഷ്ട  സ്വപ്നങ്ങളെ ഭാന്ധത്തിലാകി   ഞാന്‍ 
പുഴയെ   മുറിക്കനായ്   ഒറ്റയ്ക്ക്   പുറപ്പെട്ടു  ....



Saturday, January 15, 2011

ഒരു നഷ്ട സ്വപ്നം...

അവള്‍ സുന്ദരിയായിരുന്നു. എല്ലാവര്ക്കും ഇഷ്ടപ്പെടതക്കവണ്ണം സാലീന സൌന്ദര്യം  അവള്‍ക്കു സ്വന്തമായുണ്ടായിരുന്നു. എങ്കിലും അവള്‍ ദുഖിതയായി കാണപ്പെട്ടു. വേനലില്‍ കാലം തെറ്റി പെയ്യുന്ന മഴ മന്നിലെല്‍പ്പിക്കുന്ന മുറിവ്   പോലെ എന്തോ ഒന്ന് അവളുടെ ഹൃദയം അസ്വസ്ത്വമാക്കിക്കൊണ്ടിരുന്നു. അത് കണ്ടെത്താന്‍ ആര്‍ക്കുമായില്ല.
 
ദൃസ്ചികംയിട്ടാണ് ഞാന്‍ അവളെ പരിചയപ്പെടുന്നത്. അവളിലെ വിഷാദ  ഭാവമായിരുന്നു എന്നെ അവളിലെക്കകര്‍ഷിച്ചത്.ആദ്യമൊക്കെ അവള്‍ ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു.പക്ഷെ, ഒരു കാര്യം തീരുമാനിച്ചാല്‍, പിന്തിരിയില്ലെന്നുള്ള എന്റെ സ്വഭാവം ഈ ഉദ്യമത്തില്‍ നിന്ന് പുറകോട്ടു പോകാതിരിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.
 
താണ്   തണുത്ത ഒരു വെളുപ്പാന്‍ കാലത്ത് ,  പുല്‍തകിടിയിലെ മഞ്ഞുതുള്ളിയെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നീങ്ങി. അതാ... അകലെ നിന്ന് ഒരു പനിനീര്‍ പൂവ് കണക്കെ അവള്‍ വരുന്നു. വിടരാന്‍ പോകുന്ന പണി നീര്‍ പൂവിനു കൊഴിയാന്‍ പോകുന്നതോത് വിഷമം. പക്ഷെ.... നീയെന്തിനു വിഷമിക്കുന്നു.....  ???  നീ സ്വയം ഒരു പനിനീര്‍ പൂവായി കല്പിച്ചുവോ കുട്ടി??
  
അവള്‍ അടുതെതിയപ്പോള്‍ ഒരു ചെറു സ്മിതം നല്‍കാന്‍ ഞാന്‍ മറന്നില്ല. പക്ഷെ, പരിഭ്രമം കൊണ്ടോ ഭയം കൊണ്ടോ അത് ഒരു പരിപൂര്‍ണമായ പരാജയമായിരുന്നു എന്നെനിക്കു  തന്നെ തോന്നി. അതുകൊണ്ട് സംസാരം പിന്നെയക്കാമെന്ന് ഞാന്‍ മനസിലുറപ്പിച്ചു.  മുന്നോട്ടു നീങ്ങവേ...  പുറകില്‍ നിന്നൊരു ചിരി കേട്ടുവോ?
തിരിഞ്ഞു നോക്കണോ? വേണ്ട... മുന്നോട്ടു വയ്ക്കുന്ന ഓരോ കാലടിയും മനസ് പുറകോട്ടു വലിച്ചു.....
 
 
 വേണ്ട... ഒടുവില്‍ വിവേകം വികാരത്തിന് വഴി മാറിക്കൊടുത്തു. ഞാന്‍ ക്ലാസ്സിലെത്തി. ആദ്യ ദിനം... പുതിയ കോളേജ്.. പുതിയ മുഖങ്ങള്‍..  അപരിചിതമായ ഗന്ധങ്ങലോടും നിറങ്ങളോടും     മല്ലിട്ട് എന്റെ മനസ് മടുത്തു. പുതിയ അധ്യാപകന്‍ ക്ലാസ്സില്തി. എല്ലാവരും എഴുന്നേറ്റു നിന്ന്. യാന്ത്രികമായി ഞാനും അത് തന്നെ ചെയ്തു.  കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച നാല് ചുവരുകള്‍ക്കുള്ളില്‍ ഇതാ വീണ്ടുമൊരു പ്രണയ കാവ്യത്തിന്റെ കുരുക്കുകലഴിക്കാന്‍ ശ്രമം തുടങ്ങുകയായി. പക്ഷെ... പാശ്ചാത്യ സംസ്കാരത്തിന്റെ പോരലുകലീടു കൊണ്ട് മുട്ടി വളന്ന കാവ്യം എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍  ,  സുഖമുള്ളൊരു ഓര്‍മയെ തേടി എന്റെ മനസ് പ്രയാണം തുടങ്ങി. നാല് ചുവരുകള്‍ക്ക്  appurathu  ഒരു   manju  തുള്ളിയെപൂലെ നിഷ്കളങ്കയായി അവള്‍ എന്റെ മനസിലെക്കൊടിയെത്തി...  ഞാന്‍ കഥയിലെ രാജകുമാരനും അവള്‍ എന്റെ കൊട്ടാരത്തിലെ ദാസിയുമായി... രക്ത ബന്ധങ്ങള്‍ക്കും രാജപ്രതാപതിനും ഉപരിയായി സ്നേഹമെന്ന ദൈവീക വികാരത്തെ മാറോടു ചരത ഞാന്‍ ദാസി പ്പെന്നിനെയും കൊണ്ട് കൊട്ടരം വിട്ടു... കാറിലും മേട്ടിലും  പുഴയിലും ഞങ്ങള്‍ തട്ടിക്കളിച്ചു. പ്രകൃതി ഞങ്ങള്‍ക്കായി പുഷ്പ ഹാരം ഒരുക്കി. കുയിലുകള്‍ മധുര ജാനം പാടി. മാനും മുയലും കുരങ്ങുമെല്ലാം അവളുടെ പ്രിയപ്പെട്ട സഖിമാരായി... ഒരുപക്ഷെ, ഒരു കൊട്ടാരം തന്നെ ഞങ്ങള്‍ ആ പുല്‍മേട്ടില്‍ തീര്‍ത്തു. 
 
സ്വപ്നം തുടര്‍ന്ന് കൊണ്ടിരുന്നു. പെട്ടെന്ന് ഒരു മേഘ ഗര്‍ജനം. ആരാണീ മദുര സ്വപ്നത്തെ തകര്തെരിഞ്ഞതെന്നരിയാനായി ഞാന്‍ നാലുപാടും നോക്കി. കഥയിലെ വില്ലനാരുമല്ല. ആദ്യപകന്‍ തന്നെ. അദ്യേഹത്തെ കടത്തി വെട്ടി ഞാന്‍ കാവ്യത്തെ മനസ്സില്‍ വിഭാവനം  ചെയ്തതിലുള്ള അസൂയ ഒരു ജര്‍ഗനമായി അധ്യേഹം  അവതരിപ്പിച്ചു.  പക്ഷെ.... അപരിചിതരുടെ മുന്പ്ളി ഒരു കൊമ്മലിയായി ഞാന്‍ നില്‍ക്കുകയനെന്ന സത്യം മനസിലാകാന്‍ രാജകുമാരന് പിന്നെയും ദിവസം രണ്ടു വേണ്ടി വന്നു. അതും  ക്ലാസ്സ്‌ റൂമിലിരുന്നു പെണ്‍കുട്ടികള്‍ അടക്കം പറയുന്നത് കേട്ടപ്പോള്‍ മാത്രം.  ഭാവന നല്ലത്. പക്ഷെ ക്ലാസ്സില്‍ വച്ചയിരിക്കരുത് എന്ന് മാത്രം. ഈ സത്യം ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞതും അപ്പോഴാണ്. 
ആദ്യ ദിവസം തന്നെ ഒരു കോമാളിയായി ചിത്രീകരിക്കപ്പെട്ടത്തിന്റെ വിഷമതോട് കൂടി ഞാന്‍ ക്ലാസ്സില്‍ നിന്ന് വീട്ടിലേക്കു തിരിച്ചു. വീട് എന്ന് പറയാന്‍ പറ്റില്ല. അപ്രതീക്ഷിതമായി ജീവിതത്തില്‍ വന്നു ചേര്‍ന്ന ചില ഊരാക്കുടുക്കുകള്‍, എന്നെ വളച്ചിരിക്കുന്ന സമയത്ത് നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ഈ മലമൂട്ടിലെ മഞ്ഞു പുതച്ചു കിടക്കുന്ന ഈ കുഗ്രാമത്തില്‍ ജീവിതം തള്ളി നീക്കാന്‍ വിടിക്കപ്പെട്ടവനായിരുന്നു ഞാന്‍. എവിടെയെതിയിട്ടു കാലം കുറെയായി. പക്ഷെ,  മേല്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ മൂലം , പുരതിരങ്ങണോ ആളുകളുമായി സമ്പര്‍ക്കം പുലര്താണോ എനിക്ക് സാധിച്ചില്ല. പുറം നാട്ടില്‍ നിന്നും അച്ഛനും അമ്മയും അയച്ചു തരുന്ന എന്നിതീരക്കാന്‍ പറ്റാത്തത്ര സുര്രന്സിയില്‍ എന്റെ ജീവിതം മിന്നോട്ട് നീങ്ങി. ഒരിക്കലും തന്റെ കുങ്ങിനോടൊപ്പം സമയം ചിലവഴിക്കാനോ, അവനു വേണ്ടി ജീവിക്കണോ ആഗ്രഹിക്കാത്ത അമ്മയെയും , പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനെയും ഈറ്റവും വെറുത്തിരുന്ന താന്‍..... അവരയക്കുന്ന പണത്തെ ഈറ്റവും ഇഷ്ടപ്പെട്ട നാളുകളായിരുന്നു അത്.....

ഓര്‍ക്കാനഗ്രഹിക്കാത്ത ചില താളുകള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടായിരിക്കും. പക്ഷെ, അവയെ എന്നെന്നേക്കുമായി ചീന്തികളയാണോ മറക്കാനോ ആര്‍ക്കും സാധിക്കില്ല.ആ സത്യത്തെ ജീവിതത്തിന്റെ ഒരു ബാഗംയിക്കാണ്ട് കൊണ്ട് ജീവിക്കാന്‍ എന്നെ സീലിപ്പിച്ചത് എവെടെയെതിയപ്പോള്‍ പരിചയപ്പെട്ടസെന്തിലയിരുന്നു. എഴുന്നേറ്റു നടക്കണോ ഇരിക്കണോ കഴിയ്യത ഒരു ജീവസ്ച്ചവം.  വിധിയുടെ ക്രൂരംമായ മറ്റൊരു മുഖം. ഞാന്‍ താമസിക്കുന്ന കുടിലിന്റെ തൊട്ടടുത്തായിരുന്നു അവനും അമ്മയും ജീവിച്ചിരുന്നത്,  ആ പാവം സ്ത്രീക്ക് താന്‍ പണിയെടുക്കുന്ന പൈസ മുഴുവന്‍ തന്റെ മകന്റെ ചിലവിനു മാട്ടിവയ്ക്കനെ തികഞ്ഞിരുന്നുല്ല്.

ഞാന്‍ എന്റെ വിഷയത്തില്‍ നിന്ന് വ്യതിചലിക്കുന്നു.  പുതിയ പുതിയ ചിന്തകള്‍ എന്നെ ഇപ്പോഴും ഹരഹ്മ കൊള്ളിച്ചിരുന്നു. സ്വതവേ അന്തര്‍മുഖനായ ഞാന്‍, പേനയും ഒരു ചീന്തു പപെരുമെടുതാല്‍ ഒരു സ്വപ്ന ലോകത്തേക്ക് വലിചെരിയപെടുന്നു. എന്റെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഈക പ്രേരക സക്തിയും അത് തന്നെയായിരുന്നു. അല്ലെങ്കില്‍ വായുവും വെള്ളവും  പണവും മാത്രമല്ല , സ്നേഹവും പരിഗണനയും മനുഷ്യനാവസ്യമാനെന്നു മനസിലാക്കാന്‍ മറന്നു പോയ ഒരച്ചന്റെയും അമ്മയുടെയും,  ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന ലോകത്തിലെ ഏക സ്മരകംമാണ് ഞാന്‍...  അതുകൊണ്ട് തന്നെ എന്റെ ലോകത്തിലെ തകഴിയും ഉള്ളുരും  കരീപ്പുഴയും ഞാന്‍ തന്നെയായിരുന്നു.
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. പക്ഷെ, അവളെ ഞാന്‍ പിന്നെ കണ്ടതേയില്ല. ആളുകളുമായി സമ്പര്‍ക്കം പുലര്തത്തെ ജീവിച്ചത് കൊണ്ട് ആരോടും ചോദിക്കാനുള്ള അവസരവും എനിക്ക് നിഷേധിക്കപ്പെട്ടു. ഒടുവില്‍ സെന്ത്തിളിനോട് ചോദിച്ചു. ജനലിലൂടെ അരിച്ചിറങ്ങുന്ന പ്രകാസത്തില്‍ അവന്റെ പാതി മുഖം ഞാന്‍ കണ്ടു. അവന്റെ പ്രതികരണത്തിനായി ഞാന്‍ കാത്തു നിന്ന്. എന്തെങ്കിലും ഒരു വാക്. ഇല്ല..... അവന്‍ പ്രതികരിക്കാന്‍ കൂടി അസക്തനായിരുന്നു.  ഞാന്‍ പുറത്തുകടന്നു. നിരാശയുടെ പടുകുഴിയിലേക്ക് രാജകുമാരനെ തള്ളിയിട്ടു പോയ ദാസി പെന്കൊടിയെതെടി എന്റെ കനുകലളഞ്ഞു.
..........................
......................................
...........................................

പുതിയ കാലത്തിന്റെ കൈയോപ്പുകലുമായി അവര്‍ എന്റെ കുടിലിലെത്തി.
 പരിഷ്കൃത സമൂഹത്തിന്റെ സന്തതികളായ ..നന്മയുടെ കണികപോലും അന്യമായ മരവിച്ച മനസുമായി ..... പൊങ്ങച്ചത്തിന്റെ പുറം മോടിയുമാനിഞ്ഞു കൊണ്ട് .... എന്റെ കൂട്ടുകാരെത്തി....
പക്ഷെ..ഞാനറിഞ്ഞിരുന്നില്ല..... എന്റെ സ്വപ്നത്തിന്റെ പൂര്‍ണമായ അന്ത്യം അവരുടെ കൈകളാല്‍ കുരിക്കപ്പെടുമെന്നു.   

  ആയിടെ ഞാന്‍ വീണ്ടും അവളെ കണ്ടുമുട്ടി. തലയിലൊരു കട്ടയുമായി നിര നിരയായി നീങ്ങുന്ന നാടന്‍ പെന്നുങ്ങള്‍ക്കിടയില്‍ അവളുമുണ്ടായിരുന  പഴകിപ്പിന്നിയ വേഷവും വാടി തളര്‍ന്ന മുഖവുമായി... ഒരു പാടി പതിഞ്ഞ വിഷാദ ഗാനം അവളുടെ ചുണ്ടുകളില്‍ തത്തിക്കളിചിരുന്നുവോ..?
അറിയില്ല.
പിന്നീടവളെ കണ്ടു  മുട്ടിയത്‌  നാട്ടിലെ മാരിയമ്മന്‍ കോവിലിലെ തോട്ടതിനായിരുന്നു. കൈയിലൊരു താലപ്പൊലിയും മുടി നിറയെ പൂക്കളും ചൂടി ......
സംസാരിക്കാനായി അടുത്ത് ചെല്ലാനോരുങ്ങവേ..
എന്ത്നു സംഭവിച്ചത് എന്നോര്‍മയില്ല....
കണ്ണ് തുരന്നെഴുന്നെല്‍ക്കുമ്പോള്‍ അകലെ അകലെ.... വളരെ അകലെ   അച്ഛന്റെയും അമ്മയുടെയും അമ്മയുടെയും അരികെ മരവിച്ച മനുഷ്യ നിസ്വസങ്ങള്‍ക്കിടയില്‍ നിലവിളികള്‍ക്കും കൂട്ടാക്കരചിളിനുമിടയില്‍ അന്ത്യ നിസ്വസതിനായി കാത്തു കാത്തു കിടക്കുന്ന പെക്കൊലങ്ങള്‍ക്കിടയില്‍....
ഞാനും മരണത്തെ കാത്തു കിടക്കുന്നു. സംസാരിക്കാന്‍ പോലും കഴിവില്ലാതെ.ഇതിനിടയിലെന്താണ് സംഭവിച്ചത്?

ഓര്‍മകളെ എന്തെ   നിങ്ങള്‍ അകന്നു നില്‍ക്കുന്നു?
വീണ്ടുമൊരു സെന്തിലായി ഞാനും ഇവിടെ അവതരിക്കുകയായിരുന്നോ?
തകര്‍ന്നു പോകുന്ന മനസ്സുമായി  നിസ്സഹായനായി കിടക്കുമ്പോഴും ഒരു സത്യം ഞാന്‍ മനാസിലാകി.
എന്റെ അവസ്തയെക്കളും അവരെ ദുഖിതരാക്കുന്നത് തന്നെക്കാള്‍ കൂടുതലായി മറ്റെയാള്‍ എനിക്ക് വേണ്ടി പണം ചിലവഴിക്കുമോ എന്ന ചിന്തയാണ്.

ദൈവത്തെ ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. സെന്തിലിനു നീ ഒരമ്മയെ നല്‍കി. അവനെ പരിചരിക്കാനും സ്നേഹിക്കാനും കൂടെ നിന്ന് കറുത്ത് പകരാനും. പക്ഷെ.. എനിക്കോ? സകല സവ്ഭാഗ്യങ്ങളും നല്‍കി.എന്നാല്‍ , ഒരമ്മയും അച്ഛനെയും നല്‍കാന്‍ നീ മറന്നു. മതാപിതക്കലുണ്ടായിട്ടും ..ഒരനാതനായി ഞാനലഞ്ഞു.
അറ്റം കാണാത്ത ഭൂമിയിലൂടെ , ഒഴുക്കിനെതിരെ നീന്തി, സകലതും പരിത്യഗിച്ചു  ഒരു ശ്രീ ബുധനാകാന്‍ ശ്രമിച്ചു.. ഒടുവില്‍ എല്ലാം തകര്‍ന്നു നിരാസയുടെ പടുകുഴിയില്‍ കിടന്നലയാവേ, ഒരു മടുരസ്വപ്നത്തെ നല്‍കി നീയെന്നെ മോഹിപ്പിച്ചു. കൈയെത് ദൂരെ നില്‍ക്കവേ , ഉടഞ്ഞു തകര്‍ന്ന കണ്ണാടി കശ്നങ്ങള്‍ പോലെ.... അവളും മധുരമായി അവള്‍ പാടിയ പതിഞ്ഞൊരു സംഗീതവും മാത്രം എന്നില്‍ അവശേഷിക്കുന്നു. ജീവിക്കാനുള്ള അവസാന ഔഷധം പോലെ ...ഒരു മൃതസഞ്ജീവനി മന്ത്രമായി.....

കൂട്ടോകാരി.......
ഞാന്‍ വരും.... ....  ഒരല്പം ശ്വാസം എന്നില്‍ അവസെഷിക്കുമെങ്കില്‍........
നീ യെന്നെ കാത്തിരിക്കുമോ?.......................

Thursday, January 13, 2011

the fountain pen...

she is my best friend..
i phone her atleast 10 times in a day.
i share each and every moments in my life to her.
ya..she s y best friend.

no words to explain more about her..

u should understand it from these 5 lines. k??


then, yesterday a tragedy happened in my life.
first i felt that it is the tragedy .later my mind understood that it is not a tragedy..
it is a great realization in my life.

the story begins yesterday morning at 8 am.
we were going to the college.
i bought a fountain pen.
when i reached to her ( she was waiting for me in the road when i was in the shop) she asked me 2 show her the pen.
i did it.
it was green pen.
she demanded to return it and buy a blue one.
i could itagree with her.
i reacted violently.
she was more horrible than me.

i realized the fact that there is a direct relation between her and  draculla ( written by bram stocker).

this is the starting of the ending of our friendhip...
the srory continued untill 11.30 am


result:-

the result was the identification of the original character of my own friend and the starting of the search for a new friend.