Saturday, January 15, 2011

ഒരു നഷ്ട സ്വപ്നം...

അവള്‍ സുന്ദരിയായിരുന്നു. എല്ലാവര്ക്കും ഇഷ്ടപ്പെടതക്കവണ്ണം സാലീന സൌന്ദര്യം  അവള്‍ക്കു സ്വന്തമായുണ്ടായിരുന്നു. എങ്കിലും അവള്‍ ദുഖിതയായി കാണപ്പെട്ടു. വേനലില്‍ കാലം തെറ്റി പെയ്യുന്ന മഴ മന്നിലെല്‍പ്പിക്കുന്ന മുറിവ്   പോലെ എന്തോ ഒന്ന് അവളുടെ ഹൃദയം അസ്വസ്ത്വമാക്കിക്കൊണ്ടിരുന്നു. അത് കണ്ടെത്താന്‍ ആര്‍ക്കുമായില്ല.
 
ദൃസ്ചികംയിട്ടാണ് ഞാന്‍ അവളെ പരിചയപ്പെടുന്നത്. അവളിലെ വിഷാദ  ഭാവമായിരുന്നു എന്നെ അവളിലെക്കകര്‍ഷിച്ചത്.ആദ്യമൊക്കെ അവള്‍ ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു.പക്ഷെ, ഒരു കാര്യം തീരുമാനിച്ചാല്‍, പിന്തിരിയില്ലെന്നുള്ള എന്റെ സ്വഭാവം ഈ ഉദ്യമത്തില്‍ നിന്ന് പുറകോട്ടു പോകാതിരിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.
 
താണ്   തണുത്ത ഒരു വെളുപ്പാന്‍ കാലത്ത് ,  പുല്‍തകിടിയിലെ മഞ്ഞുതുള്ളിയെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നീങ്ങി. അതാ... അകലെ നിന്ന് ഒരു പനിനീര്‍ പൂവ് കണക്കെ അവള്‍ വരുന്നു. വിടരാന്‍ പോകുന്ന പണി നീര്‍ പൂവിനു കൊഴിയാന്‍ പോകുന്നതോത് വിഷമം. പക്ഷെ.... നീയെന്തിനു വിഷമിക്കുന്നു.....  ???  നീ സ്വയം ഒരു പനിനീര്‍ പൂവായി കല്പിച്ചുവോ കുട്ടി??
  
അവള്‍ അടുതെതിയപ്പോള്‍ ഒരു ചെറു സ്മിതം നല്‍കാന്‍ ഞാന്‍ മറന്നില്ല. പക്ഷെ, പരിഭ്രമം കൊണ്ടോ ഭയം കൊണ്ടോ അത് ഒരു പരിപൂര്‍ണമായ പരാജയമായിരുന്നു എന്നെനിക്കു  തന്നെ തോന്നി. അതുകൊണ്ട് സംസാരം പിന്നെയക്കാമെന്ന് ഞാന്‍ മനസിലുറപ്പിച്ചു.  മുന്നോട്ടു നീങ്ങവേ...  പുറകില്‍ നിന്നൊരു ചിരി കേട്ടുവോ?
തിരിഞ്ഞു നോക്കണോ? വേണ്ട... മുന്നോട്ടു വയ്ക്കുന്ന ഓരോ കാലടിയും മനസ് പുറകോട്ടു വലിച്ചു.....
 
 
 വേണ്ട... ഒടുവില്‍ വിവേകം വികാരത്തിന് വഴി മാറിക്കൊടുത്തു. ഞാന്‍ ക്ലാസ്സിലെത്തി. ആദ്യ ദിനം... പുതിയ കോളേജ്.. പുതിയ മുഖങ്ങള്‍..  അപരിചിതമായ ഗന്ധങ്ങലോടും നിറങ്ങളോടും     മല്ലിട്ട് എന്റെ മനസ് മടുത്തു. പുതിയ അധ്യാപകന്‍ ക്ലാസ്സില്തി. എല്ലാവരും എഴുന്നേറ്റു നിന്ന്. യാന്ത്രികമായി ഞാനും അത് തന്നെ ചെയ്തു.  കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച നാല് ചുവരുകള്‍ക്കുള്ളില്‍ ഇതാ വീണ്ടുമൊരു പ്രണയ കാവ്യത്തിന്റെ കുരുക്കുകലഴിക്കാന്‍ ശ്രമം തുടങ്ങുകയായി. പക്ഷെ... പാശ്ചാത്യ സംസ്കാരത്തിന്റെ പോരലുകലീടു കൊണ്ട് മുട്ടി വളന്ന കാവ്യം എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍  ,  സുഖമുള്ളൊരു ഓര്‍മയെ തേടി എന്റെ മനസ് പ്രയാണം തുടങ്ങി. നാല് ചുവരുകള്‍ക്ക്  appurathu  ഒരു   manju  തുള്ളിയെപൂലെ നിഷ്കളങ്കയായി അവള്‍ എന്റെ മനസിലെക്കൊടിയെത്തി...  ഞാന്‍ കഥയിലെ രാജകുമാരനും അവള്‍ എന്റെ കൊട്ടാരത്തിലെ ദാസിയുമായി... രക്ത ബന്ധങ്ങള്‍ക്കും രാജപ്രതാപതിനും ഉപരിയായി സ്നേഹമെന്ന ദൈവീക വികാരത്തെ മാറോടു ചരത ഞാന്‍ ദാസി പ്പെന്നിനെയും കൊണ്ട് കൊട്ടരം വിട്ടു... കാറിലും മേട്ടിലും  പുഴയിലും ഞങ്ങള്‍ തട്ടിക്കളിച്ചു. പ്രകൃതി ഞങ്ങള്‍ക്കായി പുഷ്പ ഹാരം ഒരുക്കി. കുയിലുകള്‍ മധുര ജാനം പാടി. മാനും മുയലും കുരങ്ങുമെല്ലാം അവളുടെ പ്രിയപ്പെട്ട സഖിമാരായി... ഒരുപക്ഷെ, ഒരു കൊട്ടാരം തന്നെ ഞങ്ങള്‍ ആ പുല്‍മേട്ടില്‍ തീര്‍ത്തു. 
 
സ്വപ്നം തുടര്‍ന്ന് കൊണ്ടിരുന്നു. പെട്ടെന്ന് ഒരു മേഘ ഗര്‍ജനം. ആരാണീ മദുര സ്വപ്നത്തെ തകര്തെരിഞ്ഞതെന്നരിയാനായി ഞാന്‍ നാലുപാടും നോക്കി. കഥയിലെ വില്ലനാരുമല്ല. ആദ്യപകന്‍ തന്നെ. അദ്യേഹത്തെ കടത്തി വെട്ടി ഞാന്‍ കാവ്യത്തെ മനസ്സില്‍ വിഭാവനം  ചെയ്തതിലുള്ള അസൂയ ഒരു ജര്‍ഗനമായി അധ്യേഹം  അവതരിപ്പിച്ചു.  പക്ഷെ.... അപരിചിതരുടെ മുന്പ്ളി ഒരു കൊമ്മലിയായി ഞാന്‍ നില്‍ക്കുകയനെന്ന സത്യം മനസിലാകാന്‍ രാജകുമാരന് പിന്നെയും ദിവസം രണ്ടു വേണ്ടി വന്നു. അതും  ക്ലാസ്സ്‌ റൂമിലിരുന്നു പെണ്‍കുട്ടികള്‍ അടക്കം പറയുന്നത് കേട്ടപ്പോള്‍ മാത്രം.  ഭാവന നല്ലത്. പക്ഷെ ക്ലാസ്സില്‍ വച്ചയിരിക്കരുത് എന്ന് മാത്രം. ഈ സത്യം ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞതും അപ്പോഴാണ്. 
ആദ്യ ദിവസം തന്നെ ഒരു കോമാളിയായി ചിത്രീകരിക്കപ്പെട്ടത്തിന്റെ വിഷമതോട് കൂടി ഞാന്‍ ക്ലാസ്സില്‍ നിന്ന് വീട്ടിലേക്കു തിരിച്ചു. വീട് എന്ന് പറയാന്‍ പറ്റില്ല. അപ്രതീക്ഷിതമായി ജീവിതത്തില്‍ വന്നു ചേര്‍ന്ന ചില ഊരാക്കുടുക്കുകള്‍, എന്നെ വളച്ചിരിക്കുന്ന സമയത്ത് നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ഈ മലമൂട്ടിലെ മഞ്ഞു പുതച്ചു കിടക്കുന്ന ഈ കുഗ്രാമത്തില്‍ ജീവിതം തള്ളി നീക്കാന്‍ വിടിക്കപ്പെട്ടവനായിരുന്നു ഞാന്‍. എവിടെയെതിയിട്ടു കാലം കുറെയായി. പക്ഷെ,  മേല്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ മൂലം , പുരതിരങ്ങണോ ആളുകളുമായി സമ്പര്‍ക്കം പുലര്താണോ എനിക്ക് സാധിച്ചില്ല. പുറം നാട്ടില്‍ നിന്നും അച്ഛനും അമ്മയും അയച്ചു തരുന്ന എന്നിതീരക്കാന്‍ പറ്റാത്തത്ര സുര്രന്സിയില്‍ എന്റെ ജീവിതം മിന്നോട്ട് നീങ്ങി. ഒരിക്കലും തന്റെ കുങ്ങിനോടൊപ്പം സമയം ചിലവഴിക്കാനോ, അവനു വേണ്ടി ജീവിക്കണോ ആഗ്രഹിക്കാത്ത അമ്മയെയും , പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനെയും ഈറ്റവും വെറുത്തിരുന്ന താന്‍..... അവരയക്കുന്ന പണത്തെ ഈറ്റവും ഇഷ്ടപ്പെട്ട നാളുകളായിരുന്നു അത്.....

ഓര്‍ക്കാനഗ്രഹിക്കാത്ത ചില താളുകള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടായിരിക്കും. പക്ഷെ, അവയെ എന്നെന്നേക്കുമായി ചീന്തികളയാണോ മറക്കാനോ ആര്‍ക്കും സാധിക്കില്ല.ആ സത്യത്തെ ജീവിതത്തിന്റെ ഒരു ബാഗംയിക്കാണ്ട് കൊണ്ട് ജീവിക്കാന്‍ എന്നെ സീലിപ്പിച്ചത് എവെടെയെതിയപ്പോള്‍ പരിചയപ്പെട്ടസെന്തിലയിരുന്നു. എഴുന്നേറ്റു നടക്കണോ ഇരിക്കണോ കഴിയ്യത ഒരു ജീവസ്ച്ചവം.  വിധിയുടെ ക്രൂരംമായ മറ്റൊരു മുഖം. ഞാന്‍ താമസിക്കുന്ന കുടിലിന്റെ തൊട്ടടുത്തായിരുന്നു അവനും അമ്മയും ജീവിച്ചിരുന്നത്,  ആ പാവം സ്ത്രീക്ക് താന്‍ പണിയെടുക്കുന്ന പൈസ മുഴുവന്‍ തന്റെ മകന്റെ ചിലവിനു മാട്ടിവയ്ക്കനെ തികഞ്ഞിരുന്നുല്ല്.

ഞാന്‍ എന്റെ വിഷയത്തില്‍ നിന്ന് വ്യതിചലിക്കുന്നു.  പുതിയ പുതിയ ചിന്തകള്‍ എന്നെ ഇപ്പോഴും ഹരഹ്മ കൊള്ളിച്ചിരുന്നു. സ്വതവേ അന്തര്‍മുഖനായ ഞാന്‍, പേനയും ഒരു ചീന്തു പപെരുമെടുതാല്‍ ഒരു സ്വപ്ന ലോകത്തേക്ക് വലിചെരിയപെടുന്നു. എന്റെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഈക പ്രേരക സക്തിയും അത് തന്നെയായിരുന്നു. അല്ലെങ്കില്‍ വായുവും വെള്ളവും  പണവും മാത്രമല്ല , സ്നേഹവും പരിഗണനയും മനുഷ്യനാവസ്യമാനെന്നു മനസിലാക്കാന്‍ മറന്നു പോയ ഒരച്ചന്റെയും അമ്മയുടെയും,  ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന ലോകത്തിലെ ഏക സ്മരകംമാണ് ഞാന്‍...  അതുകൊണ്ട് തന്നെ എന്റെ ലോകത്തിലെ തകഴിയും ഉള്ളുരും  കരീപ്പുഴയും ഞാന്‍ തന്നെയായിരുന്നു.
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. പക്ഷെ, അവളെ ഞാന്‍ പിന്നെ കണ്ടതേയില്ല. ആളുകളുമായി സമ്പര്‍ക്കം പുലര്തത്തെ ജീവിച്ചത് കൊണ്ട് ആരോടും ചോദിക്കാനുള്ള അവസരവും എനിക്ക് നിഷേധിക്കപ്പെട്ടു. ഒടുവില്‍ സെന്ത്തിളിനോട് ചോദിച്ചു. ജനലിലൂടെ അരിച്ചിറങ്ങുന്ന പ്രകാസത്തില്‍ അവന്റെ പാതി മുഖം ഞാന്‍ കണ്ടു. അവന്റെ പ്രതികരണത്തിനായി ഞാന്‍ കാത്തു നിന്ന്. എന്തെങ്കിലും ഒരു വാക്. ഇല്ല..... അവന്‍ പ്രതികരിക്കാന്‍ കൂടി അസക്തനായിരുന്നു.  ഞാന്‍ പുറത്തുകടന്നു. നിരാശയുടെ പടുകുഴിയിലേക്ക് രാജകുമാരനെ തള്ളിയിട്ടു പോയ ദാസി പെന്കൊടിയെതെടി എന്റെ കനുകലളഞ്ഞു.
..........................
......................................
...........................................

പുതിയ കാലത്തിന്റെ കൈയോപ്പുകലുമായി അവര്‍ എന്റെ കുടിലിലെത്തി.
 പരിഷ്കൃത സമൂഹത്തിന്റെ സന്തതികളായ ..നന്മയുടെ കണികപോലും അന്യമായ മരവിച്ച മനസുമായി ..... പൊങ്ങച്ചത്തിന്റെ പുറം മോടിയുമാനിഞ്ഞു കൊണ്ട് .... എന്റെ കൂട്ടുകാരെത്തി....
പക്ഷെ..ഞാനറിഞ്ഞിരുന്നില്ല..... എന്റെ സ്വപ്നത്തിന്റെ പൂര്‍ണമായ അന്ത്യം അവരുടെ കൈകളാല്‍ കുരിക്കപ്പെടുമെന്നു.   

  ആയിടെ ഞാന്‍ വീണ്ടും അവളെ കണ്ടുമുട്ടി. തലയിലൊരു കട്ടയുമായി നിര നിരയായി നീങ്ങുന്ന നാടന്‍ പെന്നുങ്ങള്‍ക്കിടയില്‍ അവളുമുണ്ടായിരുന  പഴകിപ്പിന്നിയ വേഷവും വാടി തളര്‍ന്ന മുഖവുമായി... ഒരു പാടി പതിഞ്ഞ വിഷാദ ഗാനം അവളുടെ ചുണ്ടുകളില്‍ തത്തിക്കളിചിരുന്നുവോ..?
അറിയില്ല.
പിന്നീടവളെ കണ്ടു  മുട്ടിയത്‌  നാട്ടിലെ മാരിയമ്മന്‍ കോവിലിലെ തോട്ടതിനായിരുന്നു. കൈയിലൊരു താലപ്പൊലിയും മുടി നിറയെ പൂക്കളും ചൂടി ......
സംസാരിക്കാനായി അടുത്ത് ചെല്ലാനോരുങ്ങവേ..
എന്ത്നു സംഭവിച്ചത് എന്നോര്‍മയില്ല....
കണ്ണ് തുരന്നെഴുന്നെല്‍ക്കുമ്പോള്‍ അകലെ അകലെ.... വളരെ അകലെ   അച്ഛന്റെയും അമ്മയുടെയും അമ്മയുടെയും അരികെ മരവിച്ച മനുഷ്യ നിസ്വസങ്ങള്‍ക്കിടയില്‍ നിലവിളികള്‍ക്കും കൂട്ടാക്കരചിളിനുമിടയില്‍ അന്ത്യ നിസ്വസതിനായി കാത്തു കാത്തു കിടക്കുന്ന പെക്കൊലങ്ങള്‍ക്കിടയില്‍....
ഞാനും മരണത്തെ കാത്തു കിടക്കുന്നു. സംസാരിക്കാന്‍ പോലും കഴിവില്ലാതെ.ഇതിനിടയിലെന്താണ് സംഭവിച്ചത്?

ഓര്‍മകളെ എന്തെ   നിങ്ങള്‍ അകന്നു നില്‍ക്കുന്നു?
വീണ്ടുമൊരു സെന്തിലായി ഞാനും ഇവിടെ അവതരിക്കുകയായിരുന്നോ?
തകര്‍ന്നു പോകുന്ന മനസ്സുമായി  നിസ്സഹായനായി കിടക്കുമ്പോഴും ഒരു സത്യം ഞാന്‍ മനാസിലാകി.
എന്റെ അവസ്തയെക്കളും അവരെ ദുഖിതരാക്കുന്നത് തന്നെക്കാള്‍ കൂടുതലായി മറ്റെയാള്‍ എനിക്ക് വേണ്ടി പണം ചിലവഴിക്കുമോ എന്ന ചിന്തയാണ്.

ദൈവത്തെ ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. സെന്തിലിനു നീ ഒരമ്മയെ നല്‍കി. അവനെ പരിചരിക്കാനും സ്നേഹിക്കാനും കൂടെ നിന്ന് കറുത്ത് പകരാനും. പക്ഷെ.. എനിക്കോ? സകല സവ്ഭാഗ്യങ്ങളും നല്‍കി.എന്നാല്‍ , ഒരമ്മയും അച്ഛനെയും നല്‍കാന്‍ നീ മറന്നു. മതാപിതക്കലുണ്ടായിട്ടും ..ഒരനാതനായി ഞാനലഞ്ഞു.
അറ്റം കാണാത്ത ഭൂമിയിലൂടെ , ഒഴുക്കിനെതിരെ നീന്തി, സകലതും പരിത്യഗിച്ചു  ഒരു ശ്രീ ബുധനാകാന്‍ ശ്രമിച്ചു.. ഒടുവില്‍ എല്ലാം തകര്‍ന്നു നിരാസയുടെ പടുകുഴിയില്‍ കിടന്നലയാവേ, ഒരു മടുരസ്വപ്നത്തെ നല്‍കി നീയെന്നെ മോഹിപ്പിച്ചു. കൈയെത് ദൂരെ നില്‍ക്കവേ , ഉടഞ്ഞു തകര്‍ന്ന കണ്ണാടി കശ്നങ്ങള്‍ പോലെ.... അവളും മധുരമായി അവള്‍ പാടിയ പതിഞ്ഞൊരു സംഗീതവും മാത്രം എന്നില്‍ അവശേഷിക്കുന്നു. ജീവിക്കാനുള്ള അവസാന ഔഷധം പോലെ ...ഒരു മൃതസഞ്ജീവനി മന്ത്രമായി.....

കൂട്ടോകാരി.......
ഞാന്‍ വരും.... ....  ഒരല്പം ശ്വാസം എന്നില്‍ അവസെഷിക്കുമെങ്കില്‍........
നീ യെന്നെ കാത്തിരിക്കുമോ?.......................

No comments:

Post a Comment