Sunday, November 6, 2011

വ്യക്തമായ കണക്കുകളോ ആശയങ്ങളോ അപക്വമായ എന്റെ മനസ്സില്‍ ഇന്നോളം ഉടലെടുത്തിട്ടില്ല.ചില ചിന്തകള്‍ ഒരു മിന്നല്‍പ്പിണര്‍ പോലെ എന്നെ ആക്രമിക്കും. ഒരു പുതുമഴക്ക് നാബിടുന്ന അല്പായുസ്സുക്കലായ ഈയംപാട്ടകലെപ്പോലെ നിമിശാര്ധങ്ങള്‍ക്കുള്ളില്‍ അവയുടെ കൂമ്പോടിന്ഞ്ഞു പോകും ഇത്രയേയുള്ളൂ ഞാന്‍ എന്നാ വ്യക്തി. എന്റെ ചിന്തകള്‍ വാനോളം ഉയര്‍ന്നു പറക്കുന്നവയാനെന്നു അവകാശപ്പെടുന്നില്ല. എങ്കിലും, പിന്നീടു വിശകലം ചെയ്‌താല്‍ ഈറ്റവും ചുരുങ്ങിയ പക്ഷം എനിക്കുമാത്രമെങ്കിലും അല്പം ആശ്വാസം തരുന്നവയായിരിക്കും, ഉത്കൃഷ്ട ആശയങ്ങള്‍. ആശ്വാസം ലഭിക്കാതിരിക്കാന്‍ മാത്രം പ്രശ്നങ്ങളൊന്നും ഈ കൊച്ചു ജീവിതത്തില്‍ ഉടലെടുത്തിട്ട എന്നത് വേറെ കാര്യം. ആശ്വാസം ലഭിക്കാതിരിക്കാന്‍ മാത്രം പ്രശ്നങ്ങളൊന്നും ഈ കൊച്ചു ജീവിതത്തില്‍ ഉടലെടുത്തിട്ട എന്നത് വേറെ കാര്യം.
എന്നാല്‍ ഇല്ലാത്ത പ്രശ്നങ്ങളുണ്ടെന്ന് തോന്നിയാല്‍ ഞാന്‍ എന്ത് ചെയ്യും..? ഒന്നും ചെയ്യുവാന്‍ എനിക്ക്കെന്നല്ല , ആര്‍ക്കും കഴിയില്ല.


എന്റെ മുറിയിലെ ജാലകത്തിലൂടെ നോക്കിയാല്‍ , റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെയും ലക്ഷ്യതിലെതാനുള്ള വ്യഗ്രതയില്‍ പായുന്ന ജനങ്ങളെയും കാണാം. ഈ സഞ്ചാരം എങ്ങോട്ടാണ്..? മരണത്തിലേക്കോ..?? അത് കയ്പേറിയ ഒരു സത്യം മാത്രം..പെണ്ടുളത്തിലെ സൂചകങ്ങള്‍ ഓരോ ദൂരം പിന്നിടുമ്പോഴും " കാലനായ കാലം ' നമ്മെ മരണത്തിലെക്കടുപ്പിച്ചു കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഉയര്‍ന്നു കേള്‍ക്കുന്ന മരണ മുഴക്കം നാമോരോരുത്തരും അറിയുന്നില്ലെന്ന് മാത്രം. കാരം ലൌകിക ജീവിതത്തിലെ പുറം മോടികളും കേട്ട് പാടുകളും വ്യാകുലതകളും നമ്മെ അന്ധരും ബധിരരും മൂകരുമാക്കുന്നു.. ഒന്നും കേള്‍ക്കണോ പറയാനോ കാണണോ കഴിയാത്ത അവസ്ഥ.. ഞാനും ഇങ്ങനെയൊക്കെ തന്നെയാണ്. പ്രകൃതി നിയമങ്ങള്‍ മുറപോലെ നടക്കട്ടെ..സമര മുഖത്തേക്ക് പ്രതിഷേധവുമായിരങ്ങാന്‍ ‍ഞാന്‍ ആഗ്രഹിക്കുന്നില്ല.


ഏകാന്തത   ഞാനിഷ്ടപ്പെടുന്നു .എന്റെ കാമുകന്‍ ..!!  dukhichirikkumbol ,പരിഹസിക്കപ്പെടുമ്പോള്‍,ചോദ്യം ചെയ്യപ്പെടുമ്പോള്‍,സാഹചര്യങ്ങളില്‍ നിന്നും ഒളിചോടാനഗ്രഹിക്കുമ്പോള്‍ ഏകാന്തതയെ ഞാന്‍ മനസാ വരിക്കുന്നു. എന്നാല്‍ സകലരെയും പോലെ, ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ വേര്‍പിരിയുന്നു, അല്പനിമിഷത്തെക്കെങ്കിലും  . സന്തോഷത്തിന്റെ പരമകൊടിയിലെതുന് ചില    നിമിഷങ്ങളില്‍ , പ്രാണപ്രിയനെ കൊടും കാട്ടിലുപെക്ഷിച്ചു ഓടിയകലുന്ന രാജകന്യകയെപ്പോലെ , ഞാനും ഈ ലോകത്തിലെ ചില വ്യക്തികളിലേക്ക് കൂടുതല്‍ വലിച്ചടിപ്പിക്കപ്പെടുന്നു. സന്തോഷം ഒറ്റക്കനുഭാവിക്കുമ്പോള്‍ അതിനെന്തു മാധുര്യം..?അതിനാല്‍ സന്തോഷം പങ്കു വയ്ക്കാനാണ് എനിക്കിഷ്ടം..എത്രമാത്രം ഞാന്‍ സന്തോഷവതിയായിരിക്കുന്നുവോ , അത്രമാത്രം ബാഹ്യ ലോകവുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കും.


എനിക്ക് തോന്നുന്നത് സന്തോഷം ഭയത്തിന്റെ സന്തതസഹചാരിയാനെന്നാണ്. സന്തോഷം അധീകരിക്കുമ്പോള്‍, പതിയെ പതിയെ ഭയവും ഉള്കന്ടയും എന്നെ ഗ്രസിക്കാറുണ്ട്..ഈ അവസ്ഥ അടുത്ത നിമിഷം അവസാനിക്കാന്‍ പോകുകയല്ലേ..എന്നാ ചിന്ത എന്നെ വീണ്ടും പുറകോട്ടു വലിക്കുന്നു, എന്റെ പ്രിയനടുതെക്ക്..


സകലരും പറയുന്നു....ഞാനല്പം തണുത്ത മട്ടാണ് ....പ്രതികരിക്കാറില്ല...ഈ പ്രസ്താവനയെ ഞാന്‍ പൂര്‍ണമായും ചോദ്യം ചെയ്യുന്നു.. കാരണം , വികാരങ്ങള്‍ എന്നില്‍ സക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഞാന്‍ ദുഖിക്കാറുണ്ട്, കൊപിക്കാറുണ്ട്, പരിഭ്രാന്തയകാറുണ്ട്.. ഇതെല്ലം ഒരു തരത്തിലുള്ള പ്രകടനങ്ങള്‍ തന്നെയല്ലേ..? സന്തോഷിക്കുന്നതും ചിരിക്കുന്നതും മാത്രമാണ് പ്രകടനമെന്നു നിങ്ങള്‍ വിസ്വസിക്കുന്നതെങ്കില്‍, പ്രിയ സുഹൃത്തെ..എനിക്കൊന്നും പറയാനില്ല..


സാഹചര്യതിനനുയോഗ്യമല്ലാത്ത പ്രകടനമാനെങ്കിലും അതും വികാരങ്ങളുടെ  ഒരാവിഷ്ക്കരമല്ലേ..?? അതുകൊണ്ട് ശക്തമായി പ്രതികരിക്കുന്ന ഒരു മനസിനുടംയാണ് ഞാനെന്നു ഞാന്‍ നിസംസയം പറയാറുണ്ട്.. നിസംഗത എന്നത് ഒരു തരാം താല്പര്യമില്ലയ്മയെ മാത്രം സൂചിപ്പിക്കുന്നുവെന്നാണ് എന്റെ പക്ഷം...


(തുടരും...)


 

No comments:

Post a Comment